തലസ്ഥാനത്ത് മഴ മാറി നിൽക്കുന്നെങ്കിലും ചെളിയടിഞ്ഞു കിടക്കുന്നതിനാൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാനായില്ല. പൊഴിയൂരിൽ കടലാക്രമണത്തിൽ 56 വീടുകളിൽ വെള്ളം കയറി. കരമന വാമനപുരം ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശം ഉണ്ട്. വൈദുതി ബന്ധം പലയിടങ്ങളിലും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുമില്ല.