ഇടുക്കിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ചുമത്തി. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത്. തുടർന്ന് ഗർഭിണിയായ കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്താവുന്നത്. ശേഷം രാജാക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെയും 26 പ്രമാണങ്ങളും 6 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ശേഷം ഇടുക്കി അതിവേഗ കോടതി പ്രതിക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ചുമത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതി. പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ഒരുലക്ഷം രൂപ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.