വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഏഴ് ചാക്കുകളിലായി കടത്തിയ അയ്യായിരത്തോളം ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്.
വിയ്യൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിയ്യൂർ വഴി കേരളത്തിന് പുറത്തുനിന്ന് ഒറ്റപ്പാലത്തെത്തിച്ചതിനു ശേഷം അവിടെ നിന്ന് തൃശ്ശൂരിലെ വിവിധ ഇടങ്ങളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽപനക്കായി കൊണ്ടുവരുന്നു എന്നുള്ള വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
7 ചാക്കുകളിലായി അയ്യായിരത്തോളം നിരോധിച്ച ലഹരിവസ്തുവായ ഹാൻസ് മൊത്തക്കച്ചവടത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ റഷീദ്, റിഷാൻ എന്നിവരെ അറസ്റ് ചെയ്തത്. കാറിൽ ഡോക്ടർമാരുടേതായ എംബ്ലം ഒട്ടിച്ചാണ് ഇവർ ലഹരി വസ്തുക്കൾ കടത്തിയത്. ഇവർ വലിയ സംഘമായിട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് കിട്ടിയ വിവരം.