ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പോലീസ് അറസ്ററ് ചെയ്തു. ആഗ്രയിലാണ് സംഭവം നടക്കുന്നത്.
ഇന്നലെയാണ് ഉത്തർപ്രദേശിൽ കോച്ചിങ് സെന്റർ നടത്തുന്ന സുമിത് എന്ന അധ്യാപകനെ രണ്ട് വിദ്യാർത്ഥികൾ വെടിവച്ചത്. ഇയാളുടെ കാലിലാണ് വെടിയേറ്റത്. ശേഷം വിദ്യാർത്ഥികൾ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. എന്നാൽ ഇതിനിടയിൽ ഇവർ ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. ഇനിയും 39 ബുള്ളെറ്റുകൾ കൂടി തന്റെ ശരീരത്തിലേക്ക് ആറുമാസത്തിനുള്ളിൽ തുളച്ചു കയറുമെന്ന രീതിയിലുള്ള ഭീഷണിയോടെയായിരുന്നു വീഡിയോ.
ഈ ഒരു സംഭവം വിദ്യാർത്ഥികൾക്ക് അധ്യാപകൻ്റെ സഹോദരനോടുള്ള വ്യക്തിവൈരാഗ്യം മൂലം ഉണ്ടായതാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്. ഈ സംഘം ഇന്ന് രാവിലെയാണ് രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്. ഇതിനുപിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്നുള്ളതും ഇപ്പോൾ അന്വേഷിച്ചുവരികയാണ്.