അയോധ്യയിലെ പ്രാണപ്രതിഷ്ടയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ ക്യാമ്പസിൽ നടത്തിയ ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു എൻ ഐ ടിയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയത്. സംഘർഷത്തെ തുടർന്ന് മൂന്ന് ദിവസം അടച്ചിട്ട ക്യാമ്പസ് ഇന്ന് വീണ്ടും തുറന്നു. സസ്പെൻഷൻ താൽക്കാലികമായി മരവിപ്പിക്കപ്പെട്ടതിനെ തുടർന്ന് നടപടി നേരിട്ട വൈശാഖ് പ്രേംകുമാർ എന്ന വിദ്യാർത്ഥിയും ഇന്ന് ക്ലാസിലെത്തി. ഈ വിദ്യാർത്ഥിക്കെതിരായ നടപടി സംബന്ധിച്ച അന്തിമതീരുമാനം എൻ ഐ ടി ഡയറക്ടറേറ്റ് അംഗമായ അപ്പലേറ്റ് അതോറിറ്റി ആയിരിക്കും എടുക്കുക. വിദ്യാർത്ഥിക്കെതിരെ നടപടി പാടില്ലെന്ന് എൻ ഐ ടി പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ ഇമെയിൽ മുഖേന ആവശ്യപ്പെട്ടു.