പാലക്കാട് കൊപ്പം മുളയംകാവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. യുവതിയുടെ ശരീരത്തിൽ ആഴത്തിൽ കുത്തേറ്റ പാടുകളുണ്ട്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് യുവതിയുടെ മരണത്തിന് കാരണം. കഴിഞ്ഞ ദിവസമാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ കുത്തേറ്റു മരിച്ച നിലയിലും ഷാജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭർത്താവ് ഷാജി ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹത്തിന് 8 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. എന്നാൽ ഷാജിയുടെ മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യയെ മുറിക്കുള്ളിലിട്ട് കൊലപ്പെടുത്തി മുറി പുറത്തുനിന്നും പൂട്ടിയ നിലയിലാണ്. ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാകാം ഷാജി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. കുടുംബപ്രശ്നമാണ് കൊലയിലേക്ക് നയിച്ചത്. ഇവരുടെ 10 വയസുള്ള മകൻ കഴിഞ്ഞമാസം മുതൽ ഷാജിയുടെ അമ്മയുടെ കൂടെയാണ് താമസം.