പാലക്കാട് മങ്കരയിൽ വയോധികയെയും കുടുംബത്തെയും താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. മുന്നറിയിപ്പ് ഇല്ലാതെയാണ് ഇറക്കി വിട്ടതെന്നാണ് പരാതി. ഇവർ താമസിച്ചിരുന്ന കെട്ടിടം ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. ഹൈക്കോടതി ഉത്തരവിൻ്റെ പേരിലാണ് നടപടി എന്നും സ്ഥലത്തിൻ്റെ ഉടമകൾ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ട് ആയി ദേവകിയും കുടുംബവും പാലക്കാട് സർവോദയ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താമസിക്കുന്നത്. ഇവിടെ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് സർവോദയ സംഘം ഇവർക്കെതിരെ കേസ് കൊടുത്തു. 30 വർഷങ്ങൾക്ക് ശേഷം സംഘത്തിന് അനുകൂലമായ മറുപടി വന്നു. 5 വർഷം മുന്ന് ഇവരെ ഈ കെട്ടിടത്തിൽ നിന്നും ഇറക്കിവിട്ടിരുന്നു. എന്നാൽ മറ്റു ഗതിയൊന്നും ഇല്ലാത്തതിനാലാണ് ഇവർ ഇവിടെ തന്നെ താമസം തുടങ്ങിയത്. ദേവകിയുടെയും കുടുംബത്തിന്റെയും ഏക വരുമാന മാർഗം ആയിരുന്ന പെട്ടിക്കട അടക്കം ഇല്ലാതായി. പല തവണ വീട്ടിൽ നിന്നും ഒഴിയണമെന്നാവശ്യപെട്ടിട്ടും അതിന് കൂട്ടാക്കാത്ത സാഹചര്യത്തിലാണ് പോലീസ് സഹായത്തോടെ കെട്ടിടം പൊളിച്ചതെന്ന് സർവോദയ സംഘം പ്രതികരിച്ചു.
next post