വിവാഹ വാഗ്‌ദാനം നടത്തിയിരുന്നു എന്നാൽ യുവതി തന്നെ ചതിച്ചു , വിവാഹം കഴിച്ചതും മകനുണ്ടെന്നും മറച്ചുവച്ചുവെന്ന് ഷിയാസ് കരീം ചന്തേര പോലീസിൽ മൊഴി നൽകി. ഇന്ന് രാവിലെ ആറരയോടുകൂടിയാണ് ഷിയാസ് കരീമിനെ ചന്തേര പോലീസ് ചെന്നൈയിൽ നിന്നും സ്റ്റേഷനിൽ എത്തിച്ചത്. ഷിയാസിന്റെ മൊഴി രേഖപ്പെടുത്തി.
മാത്രവുമല്ല 11 ലക്ഷം രൂപ ഷിയാസ് തട്ടിയെടുത്തുവെന്നാണ് യുവതി പരാതി നൽകിയിരുന്നത്. എന്നാൽ അഞ്ചര ലക്ഷം മാത്രമേ യുവതിയിൽ നിന്നും വാങ്ങിയിട്ടുള്ളുവെന്ന് ഷിയാസ് മൊഴി നൽകി. എന്നാൽ ഈ തുക യുവതിക്ക് കാർ വാങ്ങി നൽകാൻ ആയിരുന്നു ഉപയോഗിച്ചതെന്നും ഇപ്പോൾ യുവതി ഉപയോഗിക്കുന്ന കാർ ആ തുകക്ക് വാങ്ങിയതാണെന്നും ഷിയാസ് പറഞ്ഞു. വിശദമായ മൊഴി രേഘപെടുത്തികൊണ്ടിരിക്കുകയാണ്.