ഭോപ്പാൽ: മദ്ധ്യപ്രദേശ് ഉജ്ജയിനിയിൽ 12കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയുടെ വീട് പൊളിക്കാൻ ഉത്തരവ്. വീട് പണിതിരിക്കുന്നത് നിയമവിരുദ്ധമായാണെന്ന് ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. കേസിലെ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഭരത് സോണി കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അറസ്റ്റിലായത്.
സർക്കാർ ഭൂമിയിൽ പണിത വീട്ടിൽ വർഷങ്ങളായി ഭരതും കുടുംബവും താമസിച്ച് വരികയാണെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഭൂമി സർക്കാരിന്റേത് ആയതിനാൽ വീട് പൊളിക്കാൻ നോട്ടീസ് നൽകേണ്ടതില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ റോഷൻ സിംഗ് വ്യക്തമാക്കി. മദ്ധ്യപ്രദേശ് പൊലീസിൻ്റെ സഹായത്തോടെ നാളെയായിരിക്കും വീട് പൊളിക്കുക.