കുറ്റിക്കാട് തെന്നശ്ശേരിയിൽ അശോക വിലാസത്തിൽ 54 വയസ്സുള്ള അശോകൻ ആണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്.
അഞ്ചു വർഷം മുന്നേ മകൾ അതുല്യ പുനലൂർ സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു . ഭർത്താവ് ഗൾഫിൽ പോയതിനു ശേഷം ഭർത്താവുമായി വാഴക്കാവുകയും ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മകൾ കുറ്റിക്കാടുള്ള അച്ചനോടും അമ്മയോടുമൊപ്പമാണ് താമസിച്ചിരുന്നത്.
വിവാഹബന്ധം വേർപെടുത്തുന്നതിന് കോടതിയിൽ കേസ് നടന്നു വരികയായിരുന്നു . എന്നാൽ മകൾ വീണ്ടും ഭർത്താവായി ഒരുമിച്ചു താമസിക്കാൻ തീരുമാനിച്ചു. ഇതിൽ പിതാവ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു . മകളുടെ ഭർത്താവ് കടയ്ക്കൽ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇരുവരെയും കടക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും മകൾ ഭർത്താവിനോപ്പം പോവുകയും ചെയ്തു.
തൻ്റെ ഭാര്യ മകളോടൊപ്പം ഒത്തുചേർന്നു കൊണ്ടാണ് എല്ലാം ചെയ്തതെന്നു പറഞ്ഞുകൊണ്ട് ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കിയതിനു ശേഷം ഇന്ന് രാവിലെ 8 മണിയോടെ വീടിനു തീയിട്ട് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് അയൽ വാസികളാണ് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. കടക്കൽ നിന്നും ഫയർഫോഴ്സെത്തി വീട് ചവിട്ടി തുറന്നു തീയണക്കുകയായിരുന്നു.
കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് അശോകനെ കണ്ടെത്തിയത്.വീടിൻ്റെ ഒരു ഭാഗം പൂർണമായും, വീടിനകത്തെ കട്ടിലുകളും മെത്തയും മറ്റും കത്തി നശിച്ച നിലയിലാണ് . കടക്കൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.