കാസർഗോഡ് മൃതദേഹം കുറ്റികാട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കുമ്പളയിൽ ശാന്തിപ്പള്ള സ്വദേശി അബ്ദുൾ റഷീദിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച റഷീദിൻ്റെ സുഹൃത്ത് ഹബീബിനെ പോലീസ് അറസ്ററ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് അബ്ദുൾ റഷീദിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ ഇരുവരും വാക്കുതർക്കമുണ്ടാവുകയും പിടിച്ചുന്തിയപ്പോൾ റഷീദിൻ്റെ തല ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും നിലത്തുവീഴുകയുമായിരുന്നു. തുടർന്ന് കരിങ്കല്ല് തലയിലിട്ട് കൊന്നുവെന്നാണ് ഹബീബിൻ്റെ മൊഴി.
മൈതാനത്തുവച് കൊലപ്പെടുത്തിയ ശേഷം റഷീദിൻ്റെ മൃതദേഹം വലിച്ചിഴച്ചു കുറ്റികാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. റഷീദിനെയും ഹബീബിനെയും വൈകീട്ട് ഒരുമിച്ചു കണ്ടതായി പോലീസിന് മൊഴി ലഭിച്ചിരുന്നു. മാത്രവുമല്ല ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചതായും വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹബീബിനെ പിടികൂടി. വധശ്രമമടക്കം 6 കേസുകളിൽ പ്രതിയാണ് ഹബീബ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.