വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് കിട്ടിയത് 2 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന്. ചാലിശ്ശേരി കുന്നംകുളം പോലീസ് സംയുക്തമായി നടത്തിയ റൈഡിലാണ് രണ്ട് പ്രതികളെയും MDMAയും കഞ്ചാവും പിടികൂടിയത്.
പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ ലിഷോയ്. ഇയാൾക്കെതിരെ മറ്റൊരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചതുൾപ്പടെ 3 കേസുകളിലെ പ്രതിയാണ് ഇയാൾ. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ലിഷോയ് ഒളിവിൽ താമസിക്കുന്ന വീട് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ കുന്നംകുളം പോലീസും ചാലിശ്ശേരി പോലീസും സംയുക്തമായി വീട്ടിൽ റെയ്‌ഡ് നടത്തി. പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി. വീട്ടിൽ നടത്തിയ പരിശോധനയിൽ 63ഗ്രാം MDMA യും 19 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.