നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ ചോർന്നെന്നാരോപണത്തിൽ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണത്തിൽ തുടർനടപടി ഇല്ലെന്നാരോപിച്ച് നടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്. ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിലുണ്ടായിരുന്നു. പ്രിൻസിപ്പൽ ജഡ്‌ജും വിചാരണക്കോടതി ജഡ്‌ജുമായ ഹണി എം വർഗീസിനായിരുന്നു അന്വേഷണ ചുമതല. ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും കോടതി തുടർനടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
previous post