പീഡന കേസിൽ ഷിയാസ് കരീമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഷിയാസിനെ കാസർഗോഡിലേക്ക് കൊണ്ടുവരാൻ പോലീസ് സംഘം അവിടേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഷിയാസ് കരീം തന്നെ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അതിൽ പ്രധാനമായും കോടതി പറഞ്ഞിരിക്കുന്നത് ഷിയാസിനെ അറസ്റ്റു ചെയ്ത് മജിസ്‌ട്രേട് കോടതിയിൽ ഹാജരാക്കിയാൽ കോടതിക്ക് ഷിയാസിനെ ഉപാധികളോടെ ജാമ്യത്തിൽ വിടാം എന്നുള്ളതാണ്.
പീഡന ആരോപണം വാസ്തവമാണെന്നും അതുമാത്രം കണക്കിലെടുത്ത് തന്നെ ജയിലിലേക്ക് അടക്കരുതെന്നും തന്റെ ഭാഗം കൂടെ കേൾക്കാൻ തയ്യാറാകണമെന്നും അതുകൊണ്ട് തന്നെ പോലീസിന്റെ നടപടികൾക്ക് ഒരു സ്റ്റേ വേണം എന്നുള്ളതായിരുന്നു ഷിയാസിന്റെ ആവശ്യം. ഇത് കണക്കിലെടുത്താണ് ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചത്.