ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭർത്താക്കന്മാരുടെയും മക്കളുടെയും കൺമുന്നിൽ വച്ച് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി.
നാലംഗ സംഘമാണ് സ്ത്രീകളെ വീട്ടുകാർ നോക്കിനിൽക്കെ ഉപദ്രവിച്ചത് . 24,25,35 വയസുള്ള സ്ത്രീകളെയാണ് അർദ്ധരാത്രി ആയുധങ്ങളുമായെത്തിയ പ്രതികൾ ബലാത്സംഗം ചെയ്തത്. മാത്രവുമല്ല തടയാൻ ശ്രമിച്ച വീട്ടുകാരെ ഇവർ കയർ കൊണ്ട് കെട്ടിയിടുകയും പീഡനശേഷം സ്വർണാഭരണങ്ങളും പണവുമായി കടന്നു കളയുകയും ചെയ്തു.
ഇതേദിവസം തന്നെ ഈ പ്രദേശത്ത് മറ്റൊരു സമാന സംഭവം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗിയായ സ്ത്രീയെ ആക്രമിച്ചു കൊന്നതിനുശേഷം ഭർത്താവിൻ്റെ പക്കൽ നിന്നും പണം കവരുകയും ചെയ്തു. രണ്ട് ആക്രമണങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.