പാലക്കാട് മണ്ണാർക്കാട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പേരിൽ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയതായി നിക്ഷേപകർ പരാതി നൽകി. സിവിആർ ആശുപത്രി ഉടമകൾക്കെതിരെ അമ്പതിലേറെ നിക്ഷേപകർ പോലീസിൽ പരാതി നൽകി. സൗജന്യ ചികിത്സ, 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ആശുപത്രിയിൽ ജോലി, 2 വർഷത്തിനുശേഷം ലാഭത്തിൻ്റെ 40%, നിക്ഷേപകരിൽ നിന്നും പണം വാങ്ങുമ്പോൾ 100 രൂപയുടെ മുദ്രപത്രത്തിൽ വാഗ്‌ദാനങ്ങൾ ഒപ്പിട്ടു നൽകിയിരുന്നു. വീട്ടമ്മമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി ആളുകളാണ് ആളുകളാണ് കബളിക്കപെട്ടത്. മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.