ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പ്രതികൾക്കും 90 വർഷം തടവും 40000 രൂപ പിഴയും. ദേവികുളം അതിവേഗ കോടതിയുടേതാണ് വിധി. ഇതോടെ തമിഴ്‌നാട് സ്വദേശി സുഗന്ധ് ശിവകുമാർ , പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി. 2022 മെയ് 29ന് വൈകീട്ടാണ് പശ്ചിമബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ പൂപ്പാറയിലെ തേയില തോട്ടത്തിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോൾ ആറംഗസംഘം എത്തി സുഹൃത്തിനെ മർദിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ കേസ് തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പരിഗണിക്കുന്നത്. തെളിവുകളുടെ അഭാവത്തിൽ ഒരാളെ ഇന്നലെ വെറുതെ വിട്ടിരുന്നു.