വാൽപ്പാറ കൊലക്കേസിൽ പ്രതി സഫർ ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി. കലൂർ സ്വദേശിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നെന്നാണ് കേസ്. കൊലപാതകം , പീഡനം തെളിവ്നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുക തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. 2020 ജനുവരിയിലാണ് സംഭവം നടക്കുന്നത്. സഫർ എന്ന മരട് സ്വദേശി കലൂരിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിയുമായി പ്രണയത്തിലായിരുന്നു.പിന്നീട് പെൺകുട്ടി പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ശേഷം സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ വാല്പാറയിലേക്ക് കൊണ്ടുപോയത്. തുടർന്നാണ് ഭീഷണിപ്പെടുത്തുകയും കത്തി വച്ച് കുത്തി കൊല്ലുകയും ചെയ്തത്. കൊലപ്പെടുത്തുന്ന സമയത്ത് പെൺകുട്ടി നാലര മാസം ഗർഭിണികൂടിയായിരുന്നു. കൊച്ചി സെൻട്രൽ പോലീസിലാണ് കുട്ടിയെ കാണാൻ ഇല്ലെന്ന പരാതി വീട്ടുകാർ കൊടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.