കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോയിൽ ടെണ്ടർ മുടങ്ങിയിട്ട് രണ്ട് മാസം. ടെണ്ടറിൽ പങ്കെടുക്കാതെ വിതരണക്കാർ നിസ്സഹകരണം തുടരുന്നതോടെ സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്‌സിഡി ഉത്പന്നങ്ങൾ അടക്കം 40 ഇനങ്ങൾക്ക് ക്ഷാമം തുടങ്ങി. കുടിശ്ശിക അഞ്ഞൂറ് കോടി രൂപ എത്തിയതോടെ സപ്ലൈകോയിൽ ടെണ്ടർ മുടങ്ങി. ഡിസംബറിലും ജനുവരിയിലും ഇ ടെണ്ടറിൽ പങ്കെടുക്കാതെ വിതരണക്കാരുടെ സംഘടന മാറിനിന്നു. കുടിശ്ശിക തീർപ്പാക്കും വരെ നിസ്സഹകരണം തുടരുമെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.
previous post