ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചേർത്തലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അങ്കമാലി പാറക്കടവ് പുളിയനാത്താണ് 62 കാരിയായ ലളിതയെ ഭർത്താവ് ബാലൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മകൻ പുറത്തുപോയ സമയത്ത് ലളിതയെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബാലനെ ചേർത്തല ksrtc ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് അങ്കമാലി പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനു മുൻപും ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 38 വർഷം മൂന്ന് വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.