വെെഷ്ണവിയുടെ ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വാമ്പേനിൽ അലക്സ് ജേക്കബ്ബിനെ (24) യാണ് കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
kerala Kerala News KOCHI latest news

ഓടിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്നവരെ

നിലവിളി കേട്ടത് വാട്ടർ മീറ്റർ റീഡിങ്ങിന് എത്തിയ ചന്ദ്രബോസ്, ഓടിയെത്തി നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന 24കാരൻ യുവാവും 22കാരി യുവതിയും, വെെഷ്ണവി മരിച്ചതോടെ തനിക്കും മരിക്കണമെന്ന് അലക്സ്: ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത് മൂന്നാഴ്ച മുൻപ്

കൊച്ചിയിൽ 22 വയസ്സുകാരിയെ അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് തലക്കുളത്തൂർ കുനിയിൽ സ്വദേശിനി കെ.

വൈഷ്ണവിയെ കൊച്ചി കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് അമ്പലം എം.എൽ.എ. റോഡിലെ അപ്പാർട്ട്‌മെൻ്റിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന യുവാവിനെ കെെഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു.

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. 

വെെഷ്ണവിയുടെ ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വാമ്പേനിൽ അലക്സ് ജേക്കബ്ബിനെ (24) യാണ് കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെെഷ്ണവി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് താനും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അലക്സ് ജേക്കബ് പറയുന്നത്. 

വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് ദാരുണ സംഭവം പുറത്തറിയുന്നത്. വാട്ടർ മീറ്റർ റീഡിങ്ങിന് എത്തിയ തൃക്കാക്കര ജല അതോറിറ്റി ജീവനക്കാരൻ ചന്ദ്രബോസാണ് സമീപത്തെ അപ്പാർട്ട്‌മെൻ്റിൽനിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയത്.

അപ്പാർട്ട്മെൻ്റിൻ്റെ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന വൈഷ്ണവിയേയും അലക്സിനേയലുമാണ് കാണാൻ സാധിച്ചത്. ചന്ദ്രബോസ് വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് സ്ഥലത്തെത്തുകയായിരുന്നു. 

പൊലീസ് ഇരുവരേയും അടിയന്തിരമായി :ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വൈഷ്ണവി അപ്പോഴേക്കും മരിച്ചിരുന്നു.  

രക്തം വാർന്ന് അവശ നിലയിലായിരുന്ന അലക്സിനെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെെഷ്ണി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം.

വെെഷ്ണവിയെ അഴിച്ച് നിലത്ത് കിടത്തുകയായിരുന്നു എന്നാണ് അലക്സ് ജേക്കബ് പൊലീസിനോട് വ്യക്തമാക്കിയത്. 

സുഹൃത്തുക്കളായ ഇരുവരും മൂന്നാഴ്ച മുൻപാണ് ഈ അപ്പാർട്ട്‌മെൻ്റിൽ താമസം തുടങ്ങിയതെന്നാണ് അയൽവാസികൾ പറയുന്നത്.

ഇരുവരും കൊച്ചിയിൽ ജോലി ചെയ്തുവരികയായിരുന്നുഎന്നാണ് വിവരം. ഇവർ തമ്മിൽ എന്താണ് പ്രശനമെന്നുള്ളത് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നു.

വൈഷ്ണവി തൂങ്ങി മരിച്ചതിന്റെ മാനസിക സംഘർഷത്തിലാണ് താൻ ഞരമ്പ് മുറിച്ചത് എന്നാണ് അലക്സിന്റെ മൊഴി.

എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.

READ MORE | FACEBOOK | INSTAGRAM

Related posts

ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Akhil

‘വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ്’; ഗുരുതര ആരോപണവുമായി എംഎം ലോറൻസിൻ്റെ ആത്മകഥ

Akhil

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു

Akhil

Leave a Comment