കാസർഗോഡ് ബദിയടുക്കിൽ പീഡനത്തിനിരയായ പത്താംക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. പീഡനത്തിന് ശേഷം പ്രതി അൻവറിൽ നിന്നും ഭീഷണിയുണ്ടായതിനെ തുടർന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴി. അൻവറിൻ്റെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂൾ വിട്ടെത്തിയ കുട്ടി എലിവിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിക്കുന്നത്. സംഭവത്തിൽ അൻവർ, സാഹിൽ എന്നിവരെ പോലീസ് അറസ്ററ് ചെയ്തു. സാമൂഹിക മാധ്യമം വഴിയാണ് പെൺകുട്ടി അൻവറിനെ പരിചയപ്പെടുന്നത്.