ആത്മഹത്യ ചെയ്ത ബിനുവിനോട് ബാങ്ക് ജീവനക്കാരൻ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ശബ്ദരേഖയാണ് കുടുംബം പുറത്തുവിട്ടത്. ബാങ്ക് ജീവനക്കാരൻ്റെ നിരന്തരമായ ഭീഷണി കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് ബിനു പറയുമ്പോൾ, ആത്മഹത്യ ചെയ്താൽ കുഴപ്പമില്ലെന്ന് ജീവനക്കാരൻ മറുപടി നൽകുന്നുണ്ട്.
കുടിശ്ശി തുക എത്രയും വേഗം അടയ്ക്കണമെന്നും, അടച്ചില്ലെങ്കിലുള്ള പ്രശ്നങ്ങളെ കുറിച്ചും ആണ് ബാങ്ക് ജീവനക്കാരൻ പറയുന്നത്.. എന്നാൽ തനിക്ക് അല്പം സാവകാശം നൽകണമെന്ന ബിനുവിൻ്റെ ആവശ്യത്തെ തള്ളിക്കളയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.
ബിനുവിന് കർണാടക ബാങ്കിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും, ഇതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് തങ്ങളുടെ പിതാവ് ആത്മഹത്യ ചെയ്തതെന്നും കുടുംബം പറയുന്നു.