ഡാന്‍സും റീല്‍സുമായി നിറഞ്ഞു നിന്ന പെണ്‍കുട്ടി; ഇന്നലെ രാത്രി കണ്ടത് തൂങ്ങിമരിച്ച നിലയിലും; ജീവന്‍ പൊലിഞ്ഞത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രണമ്യയുടേത്; സംഭവം കാസര്‍കോട്
കാസർകോട് പ്ലസ് വൺ വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. മൊബൈല്‍ ഫോണ്‍ അധികമായി ഉപയോഗിക്കുന്നതില്‍ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. ഇന്നലെ രാത്രിയാണ് തൂങ്ങിയ നിലയില്‍ പ്രണമ്യയെ കണ്ടത്
കാസർകോട് പ്ലസ് വൺ വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രി 10.45 ഓടെയാണ് വീട്ടിലെ കുളിമുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബെള്ളൂർ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകൾ പ്രണമ്യ (16) ആണ് മരിച്ചത്.
പെർല വാണിനഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. ജൂണിൽ പ്ലസ് ടു ക്ലാസിനായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ ഡാൻസും റീൽസുമായി സജീവമായിരുന്നു. മരണകാരണത്തെക്കുറിച്ച് മറ്റു സൂചന ഒന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു.
പ്രണമ്യ കുളിമുറിയില്‍ പോയിട്ട് ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ നോക്കിയപ്പോഴാണ് പ്രണമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കയർ മുറിച്ച് മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ഫോണില്‍ ഏറെ നേരം ചിലവിടുന്നതിനെ ചൊല്ലി പെണ്‍കുട്ടിയെ വീട്ടുകാര്‍ ശകാരിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് പറയുന്നു. പെട്ടെന്നുള്ള ക്ഷോഭത്തിന്റെ പുറത്താണ് മരണമെന്നാണ് നിലവിലെ അനുമാനം.
കൂടുതല്‍ അന്വേഷണം നടത്തിയാലേ കാരണം എന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ. മോനിഷ, പ്രനീഷ്.