സുപ്രീം കോടതിയാണ് അറസ്ററ് തടഞ്ഞത്. മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതി നടപടി. അധ്യാപക നിയമനം നല്കാമെന്നുകാട്ടി പണം വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് ബാലരാമപുരം സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇദ്ദേഹത്തിൻ്റെ കേസ് ഹൈകോടതിയിലടക്കം എത്തിയിരുന്നുവെങ്കിലും അനുകൂലമായൊരു വിധി ലഭിച്ചിരുന്നില്ല. ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ തീരുമാനമുണ്ടാകുന്നത് വരെ അറസ്ററ് പാടില്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
previous post