യുവനടി വിമാനത്തിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ അറസ്ററ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രതിക്കെതിരെ ചുമത്തിയത് ഗുരുതരമായ വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. തൃശ്ശൂർ സ്വദേശിയായ സി ആർ ആന്റോ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വിമാനം പുറപ്പെടുന്നതിനു മുൻപ് സീറ്റിനെ ചൊല്ലി ഒരു തർക്കം മാത്രമാണുണ്ടായത് അത് പരിഹരിച്ചതുമാണ് തന്നെ അപകീർത്തിപെടുത്താൻ ശ്രെമിച്ചതാണെന്നും ആയതിനാൽ തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ഇല്ലാത്ത കുറ്റം ആയതുകൊണ്ട് തന്നെ പ്രതിയുടെ അറസ്ററ് തടയണമെന്നുള്ള ആവശ്യം കോടതി തള്ളി.