കൊല്ലം സ്വദേശി സാനീഷിനാണ് പോലീസുകാരൻ്റെ മർദ്ദനമേറ്റത്. വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ മർദിച്ചതായാണ് പരാതി. രണ്ട് പേർ തമ്മിൽ അക്രമം നടക്കുന്നത് സാനീഷ് പോലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ചു സാനീഷ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു . എന്നാൽ പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ അങ്ങനെയൊരു സംഭവം കാണാൻ കഴിഞ്ഞില്ല. പരാതി അറിയിച്ച സാനീഷിനെ വിളിച്ചു ചോദിച്ചപ്പോൾ കുഞ്ഞിൻ്റെ കൈകൊണ്ട് അറിയാതെ ഫോൺ വന്നതാണ് എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അരമണിക്കൂറിനടുത് പോലീസ് അവിടെ കാത്തുനിൽക്കുകയും പരാതിക്കാരനെ വിളിച്ചുവരുത്തുകയും ചെയ്തു. ശേഷം അത് വാക്കുതർക്കത്തിലേക്ക് മാറുകയായിരുന്നു.