agneepath project
National News Trending Now

അഗ്നിപഥ് പദ്ധതി വിവാദം; എന്താണ് സൈനിക സേവനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത?

വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക.

പ്രായപരിധി‌

‘ഓൾ ഇന്ത്യ ഓൾ ക്ലാസ്’ അടിസ്ഥാനത്തിലായിരിക്കും സേനയിലേക്കുള്ള പ്രവേശനം. പതിനേഴര വയസ് മുതൽ 21 വരെയുള്ളവർക്കാണ് അവസരം ലഭിക്കുക.

വിദ്യാഭ്യാസ യോഗ്യത

  1. ജനറൽ ഡ്യൂട്ടി (ജിഡി) ; 45 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്
  2. സോൾജിയർ (ടെക്നിക്കൾ വിഭാഗം) ; 10+2/ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നിവ ഉൾപ്പടെയുള്ള സയൻസ് പഠിച്ച് ഇന്റർമീഡിയറ്റ് എക്സാം പാസായിരിക്കണം
  3. സോൾജിയർ ക്ലർക്ക്, സ്റ്റോർ കീപ്പർ(ടെക്നിക്കൽ); 10+2/ ഇന്റർമീഡിയറ്റ് പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ (ആർട്‌സ്, കൊമേഴ്‌സ്, സയൻസ്) 50% മാർക്കോടെ പാസായിരിക്കണം. ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാർക്കെങ്കിലും നേടിയിരിക്കണം.
  4. സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ്; 10+2/ സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 40% മാർക്കെങ്കിലും നേടിയിരിക്കണം.
    നിലവിലെ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ അനുസരിച്ച്നാവികസേനയിലേക്കും വ്യോമസേനയിലേക്കും പ്രവേശനം നേടാനുള്ള വിദ്യാഭ്യാസ യോഗ്യതകൾ വ്യത്യസ്തമായിരിക്കും.

സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇവരെ 48 മാസത്തിനുശേഷം പിരിച്ചുവിടും. ഏതാനും മാസത്തെ ഇടവേളക്കുശേഷം അവരിൽ നാലിലൊന്നുപേരെ പെൻഷൻ, ആരോഗ്യ പരിരക്ഷ, സബ്സിഡി, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം സഹിതം സ്ഥിരം സർവീസിലേക്കെടുക്കും.

ബാക്കി വരുന്ന പിരിച്ചുവിടപ്പെട്ട 75 ശതമാനം പേർക്ക് മറ്റു ജോലികൾക്കാവശ്യമായ വൈവിധ്യമാർന്ന പരിശീലനങ്ങൾക്കുപുറമെ പത്തുലക്ഷത്തോളം രൂപയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കും. അർധസൈനിക വിഭാഗങ്ങളിലും സംസ്ഥാന പൊലീസ് സേനയിലുമുൾപ്പെടെ മറ്റ് സർക്കാർ ജോലികളിൽ ചേരുന്നതിനും അവർക്ക് മുൻഗണനയും നൽകും.

READ ALSO: https://www.e24newskerala.com/special/whatsapp-added-new-feature-can-add-512-members-in-a-group/

Related posts

തൃപ്രയാറും,പെരിങ്ങോട്ടുകരയിലും,എടമുട്ടത്തും ബൈക്കപകടങ്ങൾ: ഏഴ് പേർക്ക് പരിക്ക്.

Sree

കിരീടമില്ലാതെ സൗത്ത് ഗേറ്റും പടിയിറങ്ങി; സ്ഥാനമൊഴിഞ്ഞത് 102 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ ഒരുക്കിയ ആശാന്‍

Magna

ഇനി കത്തിനോടൊപ്പം ഒരു ചായയും ആയാലോ..? രാജ്യത്ത് തപാല്‍ വകുപ്പിന്റെ ആദ്യത്തെ കഫേ…

Sree

Leave a Comment