കാസർഗോഡ് മകൻ്റെ അടിയേറ്റ അമ്മ മരിച്ചു. അടിച്ചത് അമിത മൊബൈൽ ഉപയോഗം ചോദ്യം ചെയ്തതിന്. കാസർഗോഡ് നീലേശ്വരം കാണിച്ചിറയിൽ രുഗ്മിണിയാണ് മരിച്ചത്. മകൻ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാച്ചയാണ് സുജിത് രുഗ്മിണിയുടെ തലക്കടിച്ചു പരിക്കേല്പിച്ചത്. തല ചുമരിൽ പിടിച്ചിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രുഗ്മിണി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. സുജിത്തിനെ പോലീസ് നേരത്തെ തന്നെ വധശ്രമത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. സുജിത് ലഹരിക്കടിമയാണെന്നും തെളിഞ്ഞു. ഇയാൾ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പൊലീസിന് മൊഴി നൽകി. സുജിത്തിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയപ്പോൾ മാനസിക പ്രശ്നമുള്ളതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
previous post