cricket Kerala News latest news must read

ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം

ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് കൊല്‍ക്കത്ത കോടതി ജാമ്യം അനുവദിച്ചത്. 2018ലാണ് ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത്. കേസില്‍ ഷമിയ്ക്കും സഹോദരന്‍ മുഹമ്മദ് ഹസീബിനും പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി താരത്തിന്റെ അറസ്റ്റിന് സ്റ്റേ നല്‍കിയിരുന്നു. ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും കീഴ്‌ക്കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. 2014ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. 2018 മാര്‍ച്ചിലാണ് ഹസിന്‍ പരാതി നല്‍കിയത്.

ഷമി കോഴ വാങ്ങാന്‍ ശ്രമിച്ചതായും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഷമിയും സഹോദരന്‍ മുഹമ്മദ് ഹസീബും കൊല്‍ക്കത്ത കോടതിയില്‍ നേരിട്ട് ഹാജരായാണു ജാമ്യമെടുത്തത്. ഹസിന്‍ ജഹാന്റെ പരാതിയില്‍, ഷമി 1,30000 രൂപ ജീവനാംശമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ALSO READ:മുഖ്യമന്ത്രിക്കും പൊലീസിനും പറക്കാന്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തി; വാടക 25 മണിക്കൂറിന് 80 ലക്ഷം

Related posts

തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്; കോടികളുമായി മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പിടിവിച്ചു.

Sree

തൃശ്ശൂർ ചേർപ് വല്ലച്ചിറയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Akhil

യുവതിയെ കൊലപ്പെടുത്തി തലയും വിരലുകളും വെട്ടി മാറ്റി; ഭർത്താവും മക്കളുമടക്കം 4 പേർ അറസ്റ്റിൽ

Akhil

Leave a Comment