India must read National News Sports World News

കിരീടമില്ലാതെ സൗത്ത് ഗേറ്റും പടിയിറങ്ങി; സ്ഥാനമൊഴിഞ്ഞത് 102 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ ഒരുക്കിയ ആശാന്‍

ഏകദേശം എട്ട് വര്‍ഷത്തോളം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടര്‍ന്ന ഗാരത് സൗത്ത് ഗെയ്റ്റ് എന്ന 53-കാരനും ഇംഗ്ലണ്ടിന് ഒരു കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന നിരാശയോടെയാണ് പടിയിറങ്ങുന്നത്.

1966-ല്‍ ലോക കപ്പ് നേടിയതിന് ശേഷം ഇന്നുവരെ ഒരു പ്രധാന ടൂര്‍ണമെന്റിലും അവസാന മാച്ചിലെത്തി വിജയിക്കാന്‍ ഇംഗ്ലണ്ടിന് ആയില്ലെന്ന സങ്കടം ആ രാജ്യത്തെയാകെ ചൂഴ്ന്ന് നില്‍ക്കുമ്പോള്‍ കരാര്‍ പ്രകാരം അഞ്ചര മാസം ഉണ്ടായിരിക്കെ പോലും സൗത്ത് ഗെയ്റ്റിന് പടിയിറാങ്ങാതിരിക്കാന്‍ ആകില്ല.

കാരണം ഓരോ ഇംഗ്ലീഷ് പൗരനും അത്രക്കധികം ആഗ്രഹിച്ചതായിരുന്നു ഇത്തവണയെങ്കിലും യൂറോ കിരീടമെന്നത്.

യൂറോ-2024 ഫൈനലില്‍ സ്പെയിനിനോട് 2-1 എന്ന സ്‌കോറില്‍ കിരീടം നഷ്ടമായതോടെയാണ് സൗത്ത് ഗേറ്റ് കടുത്ത തീരുമാനത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ കരാര്‍ ഈ വര്‍ഷം ഡിസംബറിലാണ് അവസാനിക്കുക.

തുടര്‍ച്ചയായ രണ്ടാം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ടി നയിച്ചതിന് ശേഷമാണ് അദ്ദേഹം മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് യാത്ര പറയുന്നത്. ഫൈനലില്‍ പരാജയപ്പെട്ടതോടെ അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് ടീമും പരിവാരങ്ങളും നാട്ടിലേക്ക് തിരിച്ചിരുന്നു.

2016-ല്‍ നിയമതിനായ, ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മൂന്നാമത്തെ മാനേജറാണ് സൗത്ത്‌ഗേറ്റ്. 102 മത്സരങ്ങള്‍ക്കായി ദേശീയടീമിനെ പാകപ്പെടുത്തിയപ്പോള്‍ ഇതില്‍ 61 മത്സരങ്ങള്‍ വിജയിച്ച് രാജ്യത്തെ ഏറ്റവും വിജയകരമായ മാനേജര്‍മാരില്‍ ഒരാളായി. ആദ്യമായി 2021-ല്‍ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇറ്റലിയോട് തോറ്റപ്പോള്‍ 2024-ല്‍ കപ്പില്‍ മുത്തമിടുമെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു ക്യാമ്പിലാകെ ഉണ്ടായിരുന്നത്.

എന്നാല്‍ സ്‌പെയിന്‍ കരുത്തിന് മുമ്പില്‍ കിരീടമോഹം അടിയറ വെക്കാനായിരുന്നു ഇത്തവണത്തെയും നിയോഗം. ചൊവ്വാഴ്ച രാവിലെ സൗത്ത്‌ഗേറ്റ് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് തന്റെ എട്ട് വര്‍ഷത്തെ മാനേജര്‍ സ്ഥാനം വിടുകയാണെന്ന വിവരം പുറത്താകുന്നത്.

തന്നെയും ഇംഗ്ലണ്ടിനെയും പിന്തുണച്ച കളിക്കാര്‍, സ്റ്റാഫ്, ആരാധകര്‍ എന്നിവരെ അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നുണ്ട് കുറിപ്പില്‍.

”അഭിമാനിയായ ഒരു ഇംഗ്ലീഷുകാരനെന്ന നിലയില്‍, ഇംഗ്ലണ്ടിനായി കളിക്കുന്നതും ഇംഗ്ലണ്ടിനെ നിയന്ത്രിക്കുന്നതും എന്റെ ജീവിതത്തിലെ ബഹുമതിയാണ്. ഇത് എനിക്ക് എല്ലാം നല്‍കി” കുറിപ്പില്‍ ഗാരെത് സൗത്ത് ഗേറ്റ് വ്യക്തമാക്കുന്നു.

Related posts

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

sandeep

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; ബുർജ് ഖലീഫക്ക് പുതിയ റെക്കോർഡ്

sandeep

‘2025 നവംബർ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല’: മുഖ്യമന്ത്രി

sandeep

Leave a Comment